Tuesday, December 4, 2007

പെണ്‍കുട്ടിളും ആണ്‍കുട്ടിളും ഒരുമിച്ചിരുന്നാല്‍ എന്താണു പ്രശ്നം?

താഴ്ന്ന ക്ലാസ് മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തണമെന്ന കെ.ഇ .ആര്‍ ലെ നിര്‍ദേശത്തിനെതിരെയാണല്ലൊ വിവിധ കോണുകളില്‍നിന്നും ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്. യത്ഥാര്‍തത്തില്‍ഇതിലെന്താണിത്ര അപകടം എന്നു മനസിലാവുന്നില്ല.കപടമായ നമ്മുടെ സദാചാര ബോധമല്ലെ ഇത്തരം എതിര്‍പ്പുകല്‍ക്ക് കാരണം?ആണ്‍കുട്ടികളുടേയു,പെങ്കുട്ടികളുടേയും പേര് ഹാജര്‍ പട്ടികയില്‍ ഇടകലര്‍ത്തിയെഴുതിയാല്‍ പോലും ലൈംഗിക അരാജകത്വംമുണ്ടാവുമെന്നാണ് നമ്മുടെ ചില മതസംഘടനാ വക്താക്കള്‍ പറഞ്ഞത്. ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്ക്ക് ‍ വ ല്ല കുറവുമുണ്ടോ?പെണ്‍കുട്ടിയെ,സ്ത്രീയെ നമ്മുടെ സമൂഹം എങ്ങിനെ കാണുന്നു എന്നതല്ലെയത്ഥാര്‍ത്ത പ്രശ്നം. സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാനും ബഹുമാനിക്കാനും ഇന്നും നമ്മള്‍ പഠിച്ചിട്ടില്ല.അതൊരു കുറച്ചിലായി സമൂഹം കാണുന്നു.കുട്ടികളാവുമ്പോള്‍ പോലും സംസാരിക്കാനോ ഒരുമിച്ചിരിക്കാനോ പാടില്ലാ എന്നൊക്കെപറയുന്നത് സ്ത്രീയെ ലൈംഗികമായ ആവശ്യത്തിനുള്ള ഒരുപകരണം മാത്രമായികാണുന്നതുകൊണ്ടു ഉണ്ടാവുന്നതല്ലെ.പുരുഷനും,സ്ത്രീയും പരസ്പ്പരം ബഹുമാനുക്കുന്ന വ്യക്തിത്വങ്ങള്‍അംഗീകരിക്കുന്ന പുതിയൊരു തലമുറ വളര്‍ന്നു വരുന്നതിനു വിദ്യാഭ്യാസ രീതിയിലെഇത്തരം മാറ്റങ്ങള്‍ ഗുണകരമാവുമെന്ന് നമുക്കാശിക്കാം
Posted by റഫീക്ക് കിഴാറ്റൂര്‍ at
11:23
Labels:

11 comments:

റഫീക്ക് കിഴാറ്റൂര്‍ said...
ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ്ഞ്ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക്വല്ല കുറവുമുണ്ടോ?

27 November 2007 11:44
റോബി said...
റഫീക്,വളരെ നല്ല ഒരു നിരീക്ഷണം...സമാനമായ ആശയം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ജീവന്‍ ജോബ് തോമസ് മാത്രുഭൂമിയില്‍ ഏതാനും ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ എഴുതിയിരുന്നു. ഇങ്ങനെ ചെറിയ ചില മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ രോഗാതുരതയെ ഏറെക്കുറെ ഇല്ലായ്മ ചെയ്യും. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസവും പ്രധാനം തന്നെ...ബോയ്സ്/ഗേള്‍സ് കോളേജുകളും മറ്റൊരു അശ്ലീലമാണ്.

27 November 2007 16:26
അനൂപ്‌ തിരുവല്ല said...
റഫീക്കിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

27 November 2007 19:33
Meenakshi said...
നല്ല നിരീക്ഷണങ്ങള്‍ ലേഖനത്തിലെ എല്ലാ അഭിപ്രായങ്ങളൊടും പൂര്‍ണ്ണമായും യോജിക്കുന്നു !

27 November 2007 21:20
ഭൂമിപുത്രി said...
നന്നായി റഫീക്കു. ബോധവല്‍ക്കരണം ആകുന്നത്ര്വേണം.

27 November 2007 22:24
റഫീക്ക് കിഴാറ്റൂര്‍ said...
റോബി-അനൂപ്-മീനാക്ഷി-ഭൂമിപുത്രി‌-വന്നതിനും,അഭിപ്രായങ്ങള്‍ രേഖപെടുതിയതിനുംനന്ദി.

27 November 2007 23:53
ശ്രീഹരി::Sreehari said...
പൂര്‍ണമായും യോജിക്കുന്നു

28 November 2007 00:31
കുഞ്ഞന്‍ said...
റഫീക്ക്..നല്ലൊരു നിരീക്ഷണം.എന്തൊക്കെപ്പറഞ്ഞാലും പണ്ടത്തേക്കാള്‍ ഭേദമാണിപ്പോള്‍ കുറെയൊക്കെ മാറ്റം കാണുന്നുണ്ട്..!

28 November 2007 06:33
സഹയാത്രികന്‍ said...
മാ‍ഷേ നന്നായി...കുഞ്ഞേട്ടന്‍ പറഞ്ഞപോലെ പതിയെ പതിയെ മാറ്റങ്ങള്‍ വരുന്നുണ്ട്... വരുമെന്ന് പ്രത്യാശിക്കാം:)

29 November 2007 04:10
ea jabbar said...
റഫീഖ് , നന്നായി.പാഠ്യപദ്ധതി ചട്ടക്കൂടില്‍ കുട്ടികളെ ഇട കലര്‍ത്തി ഇരുത്തണമെന്നു നിര്‍ദ്ദേശിച്ചിട്ടില്ല.വിവേചനമില്ലാതെ ഇരിപ്പിടം ക്രമീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണമെന്നേ പറഞ്ഞിട്ടുള്ളു. അതൊക്കെ പാശ്ചാത്യ സംസ്കാരം കൊണ്ടു വരാനുള്ള ശ്രമമാണെന്നാണു നമ്മുടെ മഹാപുരോഗമനക്കാരായ സോളിഡാരിറ്റിക്കാര്‍ പറയുന്നത്. ഈ ചര്‍ച്ച പുരോഗമിക്കട്ടെ വീണ്ടും കാണാം

29 November 2007 04:38
രാജീവ് ചേലനാട്ട് said...
Co-education എന്ന സമ്പ്രദായത്തിന്റെ ഒരു പ്രധാന ഗുണം, സ്ത്രീ-പുരുഷ ബന്ധത്തിന്റെ സാമൂഹിക പ്രസക്തി കുട്ടികളില്‍ അത് ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു എന്നതാണ്. സ്തീ എന്നത്, ഭരിക്കപ്പെടേണ്ട വര്‍ഗ്ഗമാണെന്ന ധാരണ പുലര്‍ത്തുന്നവര്‍ക്ക്, അതുകൊണ്ടുതന്നെ, അതിനോട് ഒരുകാലത്തും യോജിക്കാനാവില്ല.ആരോഗ്യകരവും, തുല്യനീതിയിലധിഷ്ഠിതവുമായ ലിംഗസമത്വം മാനസിക-സാ‍മൂഹിക വളര്‍ച്ചയുടെ ഒരു പ്രധാന ഘട്ടമാണ്. അതിനെ സാദ്ധ്യമാക്കുകയാണ് co-education എന്ന പ്രക്രിയ ചെയ്യുന്നത്. പോസ്റ്റ് കാര്യമാത്രപ്രസക്തമായി. അഭിവാദ്യങ്ങളോടെ,
02 December 2007 20:17

Monday, December 3, 2007

രേഖ സുതാര്യം; ഏവര്‍ക്കും സ്വീകാര്യം

സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കരണത്തിന് തുരങ്കംവയ്ക്കാന്‍ ഉപയോഗപ്പെടുത്തുന്നത് മതവികാരം. പാഠ്യപദ്ധതി-കെഇആര്‍ പരിഷ്കരണ ചര്‍ച്ചക്കെതിരെ വിശ്വാസികളെ തിരിച്ചുവിടാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ എക്കാലവും കച്ചവടച്ചരക്കാക്കി ലാഭം കൊയ്യുന്ന സംഘമാണ് ഇതിനു പിന്നില്‍.
തുടക്കത്തില്‍ മുസ്ളിംലീഗായിരുന്നു രംഗത്ത്. സകൂള്‍സമയം രാവിലെ എട്ടാക്കി മദ്രസപഠനം ഇല്ലാതാക്കുന്നുവെന്നായിരുന്നു പരാതി. മദ്രസപഠനത്തിന് വിഘാതമായി സമയമാറ്റം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പു നല്‍കിയതോടെ ആ തന്ത്രം പൊളിഞ്ഞു. പിന്നീട് ഒരേ ബെഞ്ചില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തിയും അറബി‘ഭാഷാ പഠനം ഇല്ലാതാക്കിയും മതവിശ്വാസത്തിനെതിരായ പരിഷ്കാരം വരുത്തുന്നുവെന്നായി പ്രചാരണം. ഇങ്ങനെയൊരു കാര്യം സര്‍ക്കാര്‍ ചിന്തിച്ചിട്ടേയില്ലെന്ന് മന്ത്രി ബേബി ആവര്‍ത്തിച്ചിട്ടും ചിലര്‍ തെറ്റായ പ്രചാരണം തുടരുകയാണ്.
കുട്ടികളെ ഇടകലര്‍ത്തിയിരുത്തുമെന്ന പ്രചാരണവും വസ്തുതാവിരുദ്ധമാണ്. നിലവില്‍ നാലാംക്ളാസ്വരെ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കുന്നുണ്ട്. അഞ്ചാം ക്ളാസ്മുതലാകട്ടെ ഇത് നടപ്പാക്കണമെന്ന് പാഠ്യപദ്ധതി സമീപന രേഖയിലില്ല. അതേസമയം ഹാജര്‍പട്ടികയില്‍ ഇംഗ്ളീഷ് അക്ഷരമാലക്രമത്തില്‍ കുട്ടികളുടെ പേര് എഴുതണമെന്നുമാത്രമാണ് നിര്‍ദേശം. നിലവില്‍ ആദ്യം ആണ്‍കുട്ടികളുടെ പേരാണ് എഴുതുന്നത്. ഇത് വിവേചനമാണെന്നു പറഞ്ഞ് കല്‍പ്പറ്റയിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ വിനയ വിദ്യാഭ്യാസവകുപ്പിന് നേരത്തെ കത്ത് നല്‍കിയിരുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആദ്യം ആണ്‍കുട്ടികളുടെയും പിന്നീട് പെണ്‍കുട്ടികളുടെയും പേര് ഉള്‍പ്പെടുത്തുന്നതിലെ വിവേചനവും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെയാണ് കുട്ടികളെ ഒരേ ബെഞ്ചില്‍ ഇടകലര്‍ത്തിയിരുത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. അറബി ഭാഷാ പഠനം നിലവിലുള്ള രീതിയില്‍ തുടരണമെന്നുതന്നെയാണ് കരടുരേഖയിലെ നിര്‍ദേശം.
വിദ്യാഭ്യാസം നിരീശ്വരവല്‍ക്കരിക്കുന്നുവെന്നാണ് ചില ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി. ഇതും തെറ്റിദ്ധാരണയില്‍നിന്നുള്ളതാണ്. പുതിയ വിദ്യാഭ്യാസ പരിഷ്കാരം മതവിശ്വാസത്തിനെതിരാകില്ലെന്ന് മന്ത്രി ബേബി വ്യക്തമാക്കിയിട്ടുണ്ട്.

ദേശാഭിമാനി-3.12.07